Home Press Releases ജനാധിപത്യത്തെ സംരക്ഷിക്കാന്‍ ട്വന്റി20 ഹൈക്കോടതിയില്‍

ജനാധിപത്യത്തെ സംരക്ഷിക്കാന്‍ ട്വന്റി20 ഹൈക്കോടതിയില്‍

864
0

കേരളത്തിലെ പ്രാദേശിക സ്വയംഭരണ തിരഞ്ഞെടുപ്പിനെ ചുറ്റിപ്പറ്റി വലിയ വിവാദമാണ് ഉയരുന്നത്. കിഴക്കമ്പലം പഞ്ചായത്തിലെ കുമ്മാനോട് വാര്‍ഡില്‍, മുസ്ലിം പള്ളിക്കുള്ളില്‍ വോട്ടെടുപ്പ് ബൂത്ത് ഒരുക്കാനുള്ള ശ്രമത്തിനെതിരെ ട്വന്റി20 പാര്‍ട്ടി ഹൈക്കോടതിയെ സമീപിച്ചു. മതസ്ഥാപനങ്ങള്‍ക്കുള്ളില്‍ വോട്ടെടുപ്പ് കേന്ദ്രങ്ങള്‍ ഒരുക്കുന്നത്, തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ച സര്‍ക്കുലറിന്റെ വ്യക്തമായ ലംഘനമാണെന്ന് ട്വന്റി20 ആരോപിക്കുന്നു. തിരഞ്ഞെടുപ്പുകള്‍ മതേതരമായും സുതാര്യമായും നടക്കണമെന്ന് ഉറപ്പാക്കാനാണ് ആ സര്‍ക്കുലര്‍. എന്നാല്‍ ഇത്തരം തീരുമാനം, ഒരു മതവുമായി ബന്ധപ്പെട്ടു നിന്ന സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുമെന്നും, വോട്ടര്‍മാരുടെ സ്വാതന്ത്ര്യത്തെ ബാധിക്കുമെന്നും ട്വന്റി20 മുന്നറിയിപ്പ് നല്‍കി. കൂടാതെ, ഇത്തരം സാഹചര്യങ്ങള്‍ സമൂഹത്തില്‍ സംഘര്‍ഷത്തിന് വഴിയൊരുക്കും എന്നും ട്വന്റി20 ഓര്‍മ്മിപ്പിച്ചു.

2020-ലെ പ്രാദേശിക സ്വയംഭരണ തിരഞ്ഞെടുപ്പില്‍ തന്നെ പള്ളിയിലെ വോട്ടിംഗ് കേന്ദ്രത്തിനുള്ളില്‍ ട്വന്റി20 പ്രവര്‍ത്തകര്‍ ക്രൂരമായി ആക്രമിക്കപ്പെട്ടുവെന്ന് പാര്‍ട്ടി കോടതിയില്‍ പറഞ്ഞു. അതുകൊണ്ട്, സ്‌കൂളുകളും സര്‍ക്കാര്‍ സ്ഥാപനങ്ങളും പോലെയുള്ള, മതേതരവും എല്ലാവര്‍ക്കും സുരക്ഷിതവുമായ ഇടങ്ങള്‍ വോട്ടെടുപ്പിനായി തിരഞ്ഞെടുക്കണമെന്നും ട്വന്റി20 നിലപാട് വ്യക്തമാക്കി. ഹൈക്കോടതി, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനോട് കേസ് സംബന്ധിച്ച് വിശദീകരണം സമര്‍പ്പിക്കണമെന്ന് നിര്‍ദ്ദേശിച്ചു. ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും, ജനാധിപത്യത്തിന്റെ വിശ്വാസ്യത നിലനിര്‍ത്താനും, മതേതര രാഷ്ട്രീയത്തിനും വേണ്ടി ട്വന്റി20 പാര്‍ട്ടി ഹൈക്കോടതിയില്‍ ഉറച്ച നിലപാടാണ് സ്വീകരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here