വൈദ്യുത പോസ്റ്റുകളുടെ പുനഃക്രമീകരണം

0

റോഡിന് വീതികൂട്ടിയാലും, മുഴുവന്‍ സ്ഥലവും ഉപയോഗപ്പെടുത്താന്‍ കഴിയാത്ത വിധം റോഡിലെ വൈദ്യുതി പോസ്റ്റുകള്‍ മാറ്റിയിടാത്തതാണ് കേരളത്തിലെ പൊതുരീതി. ട്വന്റി20 ഭരിക്കുന്ന പഞ്ചായത്തുകളില്‍ വീതികൂട്ടിയ റോഡുകളിലെ മുഴുവന്‍ വൈദ്യൂതി പോസ്റ്റുകളും, മറ്റ് തടസങ്ങളും കാലതാമസം ഇല്ലാതെ മാറ്റി സ്ഥാപിച്ചു. യാത്രക്കാരുടെ സുരക്ഷിതത്വത്തിന് ഒപ്പം വീതികൂട്ടിയ റോഡിന്റെ മുഴുവന്‍ ഉപയോഗവും സാധ്യമാക്കി. ഈ നിര്‍ണ്ണായക പ്രവൃത്തിയിലൂടെ ഏറ്റെടുത്ത സ്ഥലം പൂര്‍ണ്ണമായും ഗതാഗതയോഗ്യമാക്കി മാറ്റാന്‍ സാധിച്ചു. റോഡിന് തടസ്സമായി നിന്നിരുന്ന പോസ്റ്റുകള്‍ നീക്കം ചെയ്തതോടെ യാത്രാതടസ്സങ്ങള്‍ ഒഴിവാക്കുകയും, യാത്രക്കാരുടെ സുരക്ഷിതത്വം പൂര്‍ണ്ണമായി ഉറപ്പുവരുത്താനും ഈ വികസന മുന്നേറ്റത്തിലൂടെ...

റോഡിനൊപ്പം പാലങ്ങള്‍ക്കും വീതികൂട്ടി

0

ട്വന്റി20 അധികാരത്തില്‍ വരുന്നതിന് മുമ്പ് നമ്മുടെ പഞ്ചായത്തുകളിലെ പാലങ്ങളുടെ അവസ്ഥ പരിതാപകരമായിരുന്നു. പതിറ്റാണ്ടുകളായി ഭരിച്ച മുന്നണികളുടെ അവഗണന കാരണം, പഞ്ചായത്തിലെ ബഹുഭൂരിപക്ഷം പാലങ്ങളും ബലക്ഷയം സംഭവിച്ചതോ വീതി കുറഞ്ഞതോ ആയിരുന്നു. സുരക്ഷിതമല്ലാത്ത ഈ പാലങ്ങള്‍ ജനജീവിതത്തിന് വലിയ ഭീഷണിയായി. ട്വന്റി20 അധികാരത്തില്‍ എത്തിയതോടെ ഈ ചിത്രം മാറി. ട്വന്റി20യുടെ ദീര്‍ഘവീക്ഷണത്തോടെയുള്ള ഭരണത്തിലൂടെ, 68 പുതിയ പാലങ്ങളാണ് നിര്‍മ്മിച്ചത്. കേവലം പുതിയവ മാത്രമല്ല, കാലപ്പഴക്കം വന്നതും ബലക്ഷയം സംഭവിച്ചതുമായ എല്ലാ പഴയ പാലങ്ങളും റോഡ് വികസനത്തോടനുബന്ധിച്ച് വീതി കൂട്ടി പുതുക്കിപ്പണിതു. ഇതൊരു ചെറിയ കാര്യമല്ല. അപകടാവസ്ഥയിലായിരുന്ന...

യൂറോപ്പ്യന്‍ മാതൃകയില്‍ ബസ് സ്റ്റേഷന്‍

0

കിഴക്കമ്പലത്ത് ട്വന്റി20യുടെ നേതൃത്വത്തില്‍ നിര്‍മ്മിക്കുന്ന പുതിയ ബസ് സ്റ്റേഷന്‍ രാജ്യത്തിന് തന്നെ മാതൃകയാക്കാവുന്ന ഒരു സമഗ്ര പദ്ധതിയായി മാറുകയാണ്. യാത്രക്കാരുടെ സുഖസൗകര്യങ്ങള്‍ പരമാവധി ഉറപ്പാക്കിക്കൊണ്ടാണ് ഈ അത്യാധുനിക ബസ് സ്റ്റേഷന്‍ ഒരുങ്ങുന്നത്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം ഇരിപ്പിടങ്ങള്‍, സൗജന്യ വൈഫൈ, മൊബൈല്‍ ചാര്‍ജിങ്, ടി വി യൂണിറ്റ്, സുരക്ഷാ ക്യാമറകള്‍, ഡിജിറ്റല്‍ ബസ് ടൈം ഡിസ്പ്ലേ, വിശാലമായ പാര്‍ക്കിംഗ് സൗകര്യങ്ങള്‍ എന്നിവ ഇവിടെയുണ്ടാകും. ഇതിനുപുറമെ സൗജന്യ ഭക്ഷണശാല, കഫറ്റീരിയ, ഇ-സേവാ സെന്റര്‍, അക്ഷയ സെന്റര്‍, സ്ത്രീകള്‍ക്കായുള്ള 'ഷീ ജിം', ഹൈജീനിക് ശുചിമുറികള്‍ തുടങ്ങിയ സൗകര്യങ്ങളും...

ജനങ്ങളുടെ നികുതിപ്പണം തിരികെ ജനങ്ങളിലേക്ക്, പാചകവാതകത്തിനും, വൈദ്യുതിക്കും 25% സബ്സിഡി

0

കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം ദീര്‍ഘവും സങ്കീര്‍ണവുമാണ്. സ്വാതന്ത്ര്യാനന്തര കാലത്ത് രൂപം കൊണ്ട ഇടതും വലതുമായ മുന്നണികള്‍ പരസ്പരം മാറിമാറി ഭരണത്തില്‍ എത്തിയെങ്കിലും, ജനങ്ങളുടെ യഥാര്‍ത്ഥ വികസനവും ക്ഷേമവും പിന്നിലാക്കി. ജാതി, മതം, വര്‍ഗം തുടങ്ങിയ വിഭജനങ്ങള്‍ ഉപയോഗിച്ച് വോട്ടു പിടിച്ച രാഷ്ട്രീയ നേതാക്കള്‍, വാഗ്ദാനങ്ങള്‍ മറന്ന് അധികാരാസക്തരായി. അഴിമതിയും ഭരണനിഷ്‌ക്രിയതയും ഇപ്പോള്‍ കേരള രാഷ്ട്രീയത്തിന്റെ മുഖം മങ്ങിയതാക്കി. കേരള രാഷ്ട്രീയത്തിന് ഇന്നാവശ്യമുള്ളത് അധികാര മോഹമുള്ള ഭരണകര്‍ത്താക്കളെ അല്ല, ജനങ്ങളുടെ ക്ഷേമത്തിനായി ഉത്തരവാദിത്ത ഭരണം നിര്‍വഹിക്കുന്ന നേതാക്കളെയാണ്. വര്‍ഷങ്ങളായി കേരളത്തിലെ പരമ്പരാഗത രാഷ്ട്രീയ പാര്‍ട്ടികള്‍ അധികാരത്തെ...

കിഴക്കത്ഭുതം!

0

വികസനമാണ് രാഷ്ട്രീയംട്വന്റി20യുടെ പുതിയ രാഷ്ട്രീയ പാഠം ചെറിയ കാര്യങ്ങള്‍ പെരുപ്പിച്ച് കാട്ടാന്‍ കൂറ്റന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുന്ന പതിവ് അവസാനിപ്പിച്ച്, പുതിയകാല രാഷ്ട്രീയത്തിന്റെ മാതൃകയാണ് ട്വന്റി20 അവതരിപ്പിക്കുന്നത്. ജനപ്രതിനിധികള്‍ മനസുവെച്ചാല്‍ കാര്യങ്ങള്‍ കൃത്യമായി നടക്കുമെന്നും ജനപിന്തുണ ഉറപ്പാകുമെന്നും ട്വന്റി20 തെളിയിച്ചു, ഈ ആത്മവിശ്വാസമാണ് പാര്‍ട്ടിയുടെ യഥാര്‍ത്ഥ കരുത്ത്. വിദ്യാഭ്യാസം, പാര്‍പ്പിടം, വെള്ളം, വെളിച്ചം, ഭക്ഷണം, ആരോഗ്യസേവനം ഇതൊന്നും ഉറപ്പാക്കാത്ത ഭരണകൂടങ്ങള്‍ക്ക് ഭരണത്തില്‍ തുടരാന്‍ അവകാശമില്ലെന്ന്, പരമ്പരാഗത രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ട്വന്റി20യിലൂടെ ജനങ്ങള്‍ മറുപടിനല്‍കി. അഞ്ചുവര്‍ഷം കൊണ്ട് എന്ത് നേടി.. എന്ന ചോദ്യത്തിന്, ഉത്തരം ട്വന്റി20 ഭരിക്കുന്ന സ്മാര്‍ട്ട്...

റോഡിന്റെ സുരക്ഷയ്ക്ക് കാനകളുടെ നിര്‍മ്മാണം

0

റോഡ് പണിതാല്‍ മാത്രം പോരാ, അതിന്റെ ആയുസ്സ് ഉറപ്പാക്കണം. ട്വന്റി20 അധികാരത്തില്‍ വരുന്നതിന് മുമ്പ്, നാട്ടിലെ റോഡുകള്‍ വെള്ളം കെട്ടിക്കിടന്ന് പെട്ടെന്ന് തകരുന്നത് പതിവായിരുന്നു. കാരണം, ശാസ്ത്രീയമായ കാന നിര്‍മ്മാണത്തെ മുന്‍ ഭരണാധികാരികള്‍ പൂര്‍ണ്ണമായി അവഗണിച്ചിരുന്നു. ട്വന്റി20യുടെ ദീര്‍ഘവീക്ഷണം ഇവിടെയാണ് പ്രകടമാകുന്നത്. റോഡ് ദീര്‍ഘകാലം നിലനില്‍ക്കാന്‍ കാനകള്‍ വഹിക്കുന്ന പങ്ക് തിരിച്ചറിഞ്ഞ ട്വന്റി20, നാലു പഞ്ചായത്തുകളിലായി 179 റോഡുകളില്‍ ശാസ്ത്രീയമായ ഡ്രെയിനേജ് സംവിധാനം ഒരുക്കി. ആകെ 279 കിലോമീറ്റര്‍ നീളത്തില്‍ ആണ് കാനകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. റോഡില്‍ വെള്ളം കെട്ടിക്കിടന്ന് ബലക്ഷയം ഉണ്ടാവാതിരിക്കുന്നതിനായി,...

732 മണ്‍ പാതകളില്‍ ടൈല്‍ വിരിച്ച് ട്വന്റി20

0

ട്വന്റി20 ഭരണസമിതിയുടെ കൈകളില്‍ വികസന കാഴ്ചപ്പാടുകള്‍ സുരക്ഷിതമാണ് എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് പാര്‍ട്ടി ഭരിക്കുന്ന നാല് പഞ്ചായത്തിലെയും ഗ്രാമീണ റോഡുകള്‍. പഴയ ഭരണാധികാരികളുടെ അനാസ്ഥ കാരണം, മുന്‍പ് ഗ്രാമീണ പാതകള്‍ക്ക് ഒരു മഴ പോലും താങ്ങാനായിരുന്നില്ല. വീതി കുറഞ്ഞതും ചെളി നിറഞ്ഞതുമായ വഴികളിലൂടെ യാത്ര ചെയ്യുക എന്നത് ജനങ്ങള്‍ക്ക് എന്നും ദുരിതമായിരുന്നു. ടാറിംഗ് മെഷീനുകള്‍ക്ക് കടന്നുചെല്ലാന്‍ പോലും സാധിക്കാത്ത, കുണ്ടും കുഴിയും നിറഞ്ഞ് പൂര്‍ണ്ണമായും അവഗണിക്കപ്പെട്ട ഗ്രാമീണ റോഡുകള്‍ സഞ്ചാരയോഗ്യമാക്കാന്‍ മുന്‍ ഭരണാധികാരികള്‍ക്ക് കഴിഞ്ഞിട്ടില്ല. ഇവിടെയാണ് ട്വന്റി20, വികസനത്തിന് മറ്റൊരു മോഡല്‍...

1597 ഗ്രാമീണ റോഡുകള്‍ ബി.എം & ബി.സി നിലവാരത്തില്‍

0

ഒരു കാലത്ത് മഴയെത്തുമ്പോള്‍ കുഴികളും, അപകടങ്ങളും നിറഞ്ഞിരുന്ന പഴയ റോഡുകള്‍ ഇന്ന് ട്വന്റി20യുടെ വികസന കാഴ്ചപ്പാടിലൂടെ ബി.എം & ബി.സി നിലവാരത്തില്‍ ഗുണമേന്‍മയുള്ള റോഡുകള്‍ ആയി പുനര്‍ജനിച്ചു. ട്വന്റി20 ഒരുക്കിയ ഈ റോഡുകള്‍ ജനങ്ങള്‍ക്ക് വെറും യാത്രാമാര്‍ഗങ്ങള്‍ മാത്രമല്ല, അഴിമതിയില്ലാത്ത ഭരണത്തിന്റെ, സുരക്ഷിതത്വത്തിന്റെ, പുരോഗതിയുടെ, ഗുണമേന്‍മയുടെ പ്രതീകം കൂടിയാണ്. ദീര്‍ഘവീക്ഷണത്തോടുകൂടി ശാസ്ത്രീയമായി പഠിച്ച് അടുക്കും ചിട്ടയോടും കൂടിയുള്ള പദ്ധതി നിര്‍വ്വഹണമാണ് ട്വന്റി20യുടെ മുഖമുദ്ര. പദ്ധതി വിഹിതം മുഴുവന്‍ ഉപയോഗിച്ച് ബി.എം.& ബി.സി. നിലവാരത്തിലാണ് മുഴുവന്‍ റോഡുകളും നിര്‍മ്മിക്കുന്നത്. പരമ്പരാഗത രീതികളെ അപ്പാടെ മാറ്റി ആധുനിക...

റോഡിനും കാല്‍നട യാത്രക്കാര്‍ക്കും സുരക്ഷ: റോഡിനിരുവശവും ടൈല്‍ വിരിച്ചു

0

ബി.എം & ബി.സി ടാറിംഗ് പൂര്‍ത്തിയാക്കിയ എല്ലാ റോഡുകള്‍ക്ക് ഇരുവശവും 1.5 മീറ്റര്‍ വീതിയില്‍ ശാസ്ത്രീയമായ കാഴ്ചപ്പാടുകളോടെയാണ് ട്വന്റി20 ടൈല്‍ വിരിക്കല്‍ പൂര്‍ത്തിയാക്കിയിട്ടുള്ളത്. സാധാരണഗതിയില്‍ റോഡുകളില്‍ വീഴുന്ന മഴവെള്ളം മണിക്കൂറുകള്‍ക്ക് ഉള്ളില്‍ ഒഴുകി അറബിക്കടലില്‍ എത്തുകയോ, സമീപത്തുതന്നെ കെട്ടിക്കിടന്ന് റോഡിന് കേടുപാടുകള്‍ സൃഷ്ടിക്കുകയോ ആണ് പതിവ്. എന്നാല്‍ ഈ സാഹചര്യത്തെ പരിസ്ഥിതിക്ക് ഗുണകരമാക്കി മാറ്റുകയാണ് ടൈല്‍ വിരിക്കലിലൂടെ ട്വന്റി20 ചെയ്തത്. റോഡിന് ഇരുവശവും ഒരടി താഴ്ചയില്‍ കാല്‍ ഇഞ്ച് കനമുള്ള ബേബി മെറ്റലുകള്‍ പാകിയാണ് ടൈല്‍ വിരിക്കല്‍ പൂര്‍ത്തിയാക്കിയിട്ടുള്ളത്. കിലോമീറ്ററുകളോളം ദൈര്‍ഘ്യമുള്ള ഈ പദ്ധതിയിലൂടെ...

റോഡ് വികസിച്ചാലെനാട് വികസിക്കുകയുള്ളൂ….

0

കേരളത്തില്‍ റോഡ് നവീകരണത്തിന്റെ മറവില്‍ കോടികളുടെ അഴിമതിയാണ് നടക്കുന്നത്. ഒരു ലക്ഷം രൂപ റോഡ് നിര്‍മാണത്തിനായി അനുവദിച്ചാല്‍, അതില്‍ 60 ശതമാനം തുക രാഷ്ട്രീയ നേതാക്കളും, ഉദ്യോഗസ്ഥരും, കോണ്‍ട്രാക്ടര്‍മാരും ചേര്‍ന്ന് അടിച്ചുമാറ്റുന്നു. ബാക്കിവരുന്ന വെറും 40 ശതമാനമാണ് റോഡ് പണിയ്ക്ക് ഉപയോഗിക്കുന്നത്. ഇത്രയും കുറഞ്ഞ തുക ഉപയോഗിച്ച് നടത്തുന്ന നിര്‍മ്മാണം സ്വാഭാവികമായും നിലവാരമില്ലാത്തതായിരിക്കും. അതിനുപുറമേ, കോണ്‍ട്രാക്ടര്‍മാര്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളികളില്‍ ഭൂരിഭാഗവും റോഡ് നിര്‍മാണത്തില്‍ യാതൊരു പ്രാവീണ്യവുമില്ലാത്തവര്‍ ആണ്. കുറഞ്ഞ നിലവാരമുള്ള അസംസ്‌കൃത വസ്തുക്കള്‍ ഉപയോഗിച്ച് പെട്ടെന്ന് പൂര്‍ത്തിയാക്കുന്ന ഈ റോഡുകള്‍ ഒരു...